| Saturday, 30th November 2019, 3:18 pm

മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാല് എം.എല്‍എമാര്‍; അതില്‍ സി.പി.ഐ.എം എം.എല്‍.എ വിനോദ് നിക്കോളെയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് നാല് എം.എല്‍.എമാര്‍. പ്രതിപക്ഷത്തെയോ ഭരണത്തെ പക്ഷത്തെ പിന്തുണക്കാതിരുന്ന നിലപാട് സ്വീകരിച്ചത് മൂന്ന് പാര്‍ട്ടികളാണ്.

എം.എന്‍.എസ്, എ.ഐ.എം.ഐ.എം, സി.പി.ഐ.എം എം.എല്‍.എമാരാണ് വിട്ടുനിന്നത്. സി.പി.ഐ.എമ്മിനും എ.എന്‍.എസിനും ഓരോ എം.എല്‍.എമാരാണുള്ളത്. എ.ഐ.എം.ഐ.എംന് രണ്ട് എം.എല്‍.എമാരാണുള്ളത്.

വിശ്വാസ വോട്ടെടുപ്പില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിജയിച്ചു. 169 വോട്ടുകളാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നേടിയത്.

സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് മഹരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെുടുപ്പ് നടത്തിയത്. എന്നാല്‍ സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച അറിയിപ്പ് തങ്ങള്‍ക്ക് ലഭിക്കാന്‍ വൈകിയെന്നും സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച ബി.ജെ.പി എം.എല്‍.എമാര്‍ സഭവിടുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ ഇതുവര സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തിയിട്ടില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.

പ്രോടേം സ്പീക്കറെ മാറ്റിയതിനുള്ള കാരണം ഇതുവരെ വ്യക്തമല്ലെന്നും ഭരണഘടനാ വിരുദ്ധമായ നടപടികളില്‍ ബഹിഷ്‌കരിക്കുമെന്നും ബി.ജെ.പി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more