| Tuesday, 2nd February 2016, 11:36 am

പെഷവാര്‍ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനില്‍ 182 മദ്രസകള്‍ പൂട്ടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: പെഷവാറില്‍ സ്‌കൂളിന്‌നേരേ ഭീകരാക്രമണമുണ്ടായശേഷം പാകിസ്താനില്‍ 182 മദ്രസ്സകള്‍ അധികൃതര്‍ അടച്ചുപൂട്ടി. സ്‌കൂള്‍ ആക്രമണത്തെത്തുടര്‍ന്ന് രൂപവത്കരിച്ച നാഷണല്‍ ആക്ഷന്‍ പഌനിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

പഞ്ചാബ്, സിന്ധ്, ഖൈബര്‍ പക്തുണ്‍ഖ്വ പ്രവിശ്യകളിലെ മദ്രസകളാണ് പൂട്ടിയത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സ്ഥാപനങ്ങളാണ് ഇവയെന്ന് അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു.

2014ലാണ് സൈനികസ്‌കൂളിനുനേരേ ഭീകരാക്രമണമുണ്ടായത്. 150 വിദ്യാര്‍ഥികളായിരുന്നു അന്നത്തെ ആക്രമണത്തില്‍ മരിച്ചത്. പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച കണക്ക് കഴിഞ്ഞദിവസം പുറത്തുവിട്ടത്.

അതേസമയം തീവ്രവാദസംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍ 100 കോടി രൂപയുടെ ഇടപാടുകള്‍ മരവിപ്പിച്ചു.

25 കോടിരൂപ സര്‍ക്കാര്‍ പിടിച്ചെടുക്കുകയും തീവ്രവാദികളെന്ന് സംശയിക്കുന്ന 230 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്ത് നിരോധിക്കപ്പെട്ട 64 സംഘടനകള്‍ ഇപ്പോള്‍ കര്‍ശന നിരീക്ഷണത്തിലാണ്.

അതേസമയം നിയമാനുസൃതമല്ലാതെ 74 സംഘടനകള്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ

We use cookies to give you the best possible experience. Learn more